Friday 4 March 2011




      
        

അപ്പുകുട്ടനും പെരുമ്പാമ്പും

സമയം ഏകദേശം 7 . 30  പി .എം ആയിക്കാണും ,ഈ സമയം അപ്പുകുട്ടന്‍ സുര്യ ടിവിയിലെ നിലവിളക്ക് സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു .സീരിയല്‍ രസം അപ്പുകുട്ടന്റെ തലയ്ക്കു പിടിച്ചപ്പോളയിരുന്നു അവന്‍ ഒരു അലറിച്ച കേട്ടത് .ശബ്ദം കേട്ടവന്‍ പുറത്തിറങ്ങി അപ്പോള്‍ ആ ശബ്ദം വ്യക്തമായി അപ്പുകുട്ടന്‍ തിരിച്ചറിഞ്ഞു .

പാമ്പേ ......പാമ്പേ.........ഓടിവായോ ...............ഓടിവായോ...........



ഒച്ച കേട്ട ദിശയിലേക്ക് അവന്‍ ഓടി .,വല്ല നീരകൊലിയും ആയിരിക്കും എന്ന്  വെച്ചാണ് അവന്‍ ഓടിയത്. പാമ്പിനെ തല്ലിക്കൊന്നു അമ്മചിമാര്ക് ഇടയില്‍ ഒരു ഹീറോ ആകാം എന്ന് അവന്‍ കരുതികാനും എന്നാല്‍ പാമ്പിനെ കണ്ടപ്പോള്‍ ഇഷ്ടാപ്പിയുടെ ആവേശങ്ങള്‍ എല്ലാം കെട്ടടങ്ങി.

പറഞ്ഞിട്ട് കാര്യമില്ല ജീവിതത്തില്‍ ആദ്യം ആണ് അവന്‍ ഇമ്മാതിരി സാധനത്തെ കാണുന്നത്.
പാമ്ബെന്നു വെച്ചാല്‍ ഒരു ഒന്നന്നര പാമ്പ്.അപ്പോള്‍ ആരോ പുറകില്‍ നിന്നും പറഞ്ഞു മോനെ ...അത് വെറും പാമ്പല്ല പെരുംപാംബാ ......
ഇത് കേട്ടതും അപ്പുകുട്ടന്‍ വിറയ്ക്കാന്‍ തുടങ്ങി .പിന്നെ ആരും അവനെ അവിടെ കണ്ടില്ല.....

പാവം ജീവനും കൊണ്ടോടിക്കാനും എന്നാരോ പറഞ്ഞു .
എന്നാല്‍ സാധനത്തെ പിടികൂടി എന്ന വാര്‍ത്ത കേട്ടപോള്‍ അവന്‍ വീണ്ടും അങ്ങോട്ട ഓടി. അപ്പുകുട്ടനെ കണ്ടതും ഒരു മുതുക്കി തള്ളച്ചിയുടെ ആക്കിയുള്ള വര്‍ത്തമാനം "എന്റെ പോന്നു മോനെ നിന്റെ ധ്യ്രിം അപാ.......രം...........

ഇത് കേട്ട് ചിരിക്കാന്‍ കുറെ അലുക്ക് ഉലുക്ക് പെമ്പ്രന്നോതികളും.എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ അവന്‍ പാമ്പിന്റെ ഫോട്ടോ എടുക്കാനായി ഓടി....
അപ്പോളാണ് അവന്‍ ആ വിവരം അറിഞ്ഞത്.പാമ്പിനെ കൊന്നു നെയ്യും ഇറച്ചിയും എടുക്കാന്‍ പോവുകയാണ് ചില അലവലാതികള്‍ ...ഇത് കേട്ടതും അവന്റെ ഉള്ളില്‍ ഇറങ്ങി കിടന്ന പത്രപ്രവര്‍ത്തകനും ,പ്രകൃതി സ്നേഹിയും പുറത്തു ചാടി.
"പാമ്പിനെ കൊല്ലാനോ ...ഞാന്‍ സമ്മതിക്കില്ല ,കൊന്നാല്‍ ഞാന്‍ പരാതി കൊടുക്കും "അപ്പുകുട്ടന്‍ ഉറപ്പിച്ചു പറഞ്ഞു .

ഇത് കേട്ടതും നാട്ടുകാരും വീട്ടുകാരും അവനെതിരെ തിരിഞ്ഞു .പാവം അപ്പുകുട്ടന്‍ ഒറ്റപെട്ടു പോയി ......
എന്നാലും എന്തൊക്കെയോ നിയമങ്ങള്‍ പറഞ്ഞു അവന്‍ പിടിച്ചു നിന്ന്. പരാതി നല്‍കിയാല്‍ നിങ്ങള്ക്ക് ൩ കൊല്ലത്തെ തടവ്‌ കിയ്യുമെന്നു പറഞ്ഞപ്പോള്‍ എല്ലാരും അവന്റെ പുറകെ നടന്നു [സത്യത്തില്‍ നിയമത്തിന്റെ എ,ബി ,സി .ഡി അവനരിയതില്ല .]

"എന്റെ പോന്നു മോനെ .....നീ ഒരു വിട്ടു വീഴ്ചക്ക് തയ്യാറാകൂ ...."
എന്നാല്‍ അപ്പുകുട്ടന്‍ ഈ സമയം അഹങ്കാരത്തിന്റെ കൊടുമുടിയിലായിരുന്നു. കുറിച്ചിക്കാര്‍ മുഴുവന്‍ അവന്‍റെ കാല്ച്ചുവട്ടിലായി എന്നാ അഹങ്കാര മായിരുന്നു .
ഇതെല്ലം കണ്ടും കെട്ടും നിന്ന ഒരു ചേട്ടന്‍ കലികേറി പറഞ്ഞു 'എന്നാ പിന്നെ പാമ്പിനെ അവന്‍റെ വീട്ടില്‍ കൊണ്ടുപോയി ഇടടാ.......'

ഇത് കേട്ടതും ബലൂണ്‍ പോലെ വീര്‍ത്തു നിന്ന അവന്‍റെ അഹങ്കാരം പിടിച്ച മനസ് ചോങ്ങാന്‍ തുടങ്ങി...
"ഇങ്ങനെ ഡയലോഗ് പറയാനല്ലാതെ പാമ്പിനെ പിടിക്കാനുള്ള ധൈര്യം എനിക്കില്ല "എന്ന് പറയാന്‍ അവന്‍ ഒരുങ്ങിയതാണ് പക്ഷെ ആത്മാഭിമാനം അതിനു സമ്മതിച്ചില്ല.

നാട്ടുകാര്‍ അവനെ കുറ്റം പറയുന്ന കേട്ട് അവന്‍റെ അമ്മ അതിവ സങ്കടത്തോടെ പറഞ്ഞു:ദൈവമേ ..ഇവനെ പഠിപ്പിക്കാന്‍ വിട്ടത് തന്നെ അബദ്ധമായല്ലോ ..........
ഹ ഹാ....ഹാ ..... അത് ഇപ്പോലാണോ ചെച്ചിമ്മയ്കു മനസിലായതെന്ന് നാട്ടുകാരും.

എന്തായാലും ക്ലൈമാക്സില്‍ അപ്പുകുട്ടന്‍ തന്നെ വിജയിച്ചു .പാമ്പിനെ ഫോരെസ്ടുകാര്‍ തന്നെ കൊണ്ടുപോയി....

അപ്പുകുട്ടനോട് ഉള്ള എല്ലാ ധെഷിഅങ്ങളും മനസ്സില്‍ സൂക്ഷിച്ച നാട്ടുകാര്‍ പിറ്റേ ദിവസം രാവിലെ മുതല്‍ അവനെ വിളിച്ചു തുടങ്ങി:  എടാ ........പെരുംബാമ്പേ

1 comment: