Tuesday 1 March 2011

അമ്മേ മാപ്പ് തരൂ...

അപ്പുകുട്ടനെന്നാണ് കൂടുകാര്‍ എന്നെ വിളിക്കുന്നത്  കല്ലുകുടിയനും  തെമ്മാടിയുമായ എന്റെ ഹൃദയം പൂവ് പോലെ മ്രിധുലമാണ്‌ സ്നേഹം തുളുമ്പുന്ന നിരകുടമായിരുന്നു എന്‍റെ മനസ്.   
 പ്രണയം, ദേഷ്യം മുതലായവ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ മധ്യപിച്ചുകഴിയുമ്പോള്‍ വികാരങ്ങള്‍ പ്രകടിപിക്കുമെന്നു ഞാന്‍ ഏതോ മാസികയില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും മനസുകൊണ്ട് സ്നേഹിച്ച എനിക്ക് ഒരിക്കലും മധ്യപാനതിനു ശേഷം സ്നേഹം ഒരിക്കലും പുറത്ത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.



മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചാല്‍  ഞാന്‍ ........ഒരു തറയാകും തരയെന്നു വെച്ചാല്‍ കൂതറ പിന്നെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്നു എനിക്കുതന്നെ അറിയില്ല .നാവിന്‍തുമ്പില്‍ നിന്നും വീഴുന്നത് അശ്ലീല വാക്കുകലായതിനാല്‍ നാട്ടുകാര്‍ എന്നെ തെരുവ് പട്ടിയെ തല്ലുന്നപോലെ തല്ലുമായിരുന്നു. ന്ഹും.... തെമ്മാടിയും കുടിയനുമായ എന്നെ തല്ലിയാല്‍ ആരും ഒന്നും പറയില്ല ;മാതാപിതാക്കള്‍ പോലും അവര്‍ തള്ളുമ്പോള്‍ എനിക്ക് വേദന അനുഭവപ്പെടാറില്ല എന്നാല്‍ പിറ്റേ ദിവസം രാവിലെ അതായത് ബോധം വന്നുകഴിയുമ്പോള്‍ എന്‍റെ ശരീരം മുഴുവനും വേദന അനുഭവപ്പെടുമായിരുന്നു. ആരെങ്കിലും തിരുമ്മി തന്നാല്‍ ഒരു സുഖം കിട്ടിയേനെ പക്ഷെ ആര് തിരുമ്മിത്തരാന്‍ .


എന്നെ തെമാടിയാക്കി മാറ്റുന്ന ഈ മദ്യം പലപ്പോഴും ഉപേക്ഷിക്കണം എന്നെ തോന്നിയിട്ടുണ്ട് .പക്ഷെ ചെറുപ്പത്തിലെ  എന്‍റെ കൂടെക്കൂടിയ ആ മിത്രത്തെ അകറ്റി നിര്‍ത്താന്‍ എനിക്കായില്ല.
മനസുകൊണ്ട് എല്ലാവരെയും സ്നേഹിച്ച ഞാന്‍ അമിതമായി അവനെയും സ്നേഹിച്ചിരുന്നു.

എന്നാല്‍ ആത്മാര്‍ത്ഥ മായി ഞാന്‍ സ്നേഹിച്ച മധ്യമെന്ന കൂട്ടുകാരന്‍ അറിഞ്ഞോ അറിയാതയോ എന്നെ ചതിച്ച ദിവസമായിരുന്നു ഫെബ്രു.൧൫ .
പതിവുപോലെ അന്നും ബോധം മരയുന്നിടം വരെ ഞാന്‍ മദ്യപിച്ചിരുന്നു. ഒരു കവര്‍ സിഗരറ്റും തീര്‍ത്തിരുന്നു.
ഞങ്ങളുടെ ഇടത്താവളത്തില്‍ നിന്നും വീട്ടിലേക്കു വരുന്ന വഴി ഒരു ചേച്ചിയെ കണ്ടു. ഞാന്‍ വലത്തോട്ടു നീങ്ങുമ്പോള്‍ ചേച്ചി ഇടത്തോട്ടു നീങ്ങും, ഞാന്‍ ഇടത്തോട്ടു നീങ്ങുമ്പോള്‍ ചേച്ചി വലത്തോട്ടു മാറും. ചേച്ചിയും എന്നെ പോലെ മദ്യപിച്ചു അങ്ങേ മതിലിലും ഇങ്ങേ മതിലിലും ഇടിച്ച്ച്ചുനടക്കുകയാനെന്നാണ് ഞാന്‍ ആദ്യം കരുതിയത് എന്നാല്‍ ഞാന്‍ വലത്തോട്ടു നീങ്ങിയപ്പോള്‍ ചേച്ചി ഇടത്തോട്ടു മാറി നടന്നത് എന്നെ മുട്ടാതെ നടന്നു പോകാനായിരുന്നു എന്ന് ഞാന്‍ അരിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞാണ് . എന്‍റെ മനസ്സില്‍ സൂക്ഷിച്ച പ്രണയം വഴിയില്‍വെച്ചു തന്നെ ആ ചേച്ചിക്ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.  
ഞാന്‍ ആ ചേച്ചിയോട് പറഞ്ഞു കൂടെ വന്നാല്‍ ഒരു ഗിഫ്റ്റ് തന്നുവിടാം.........

പിന്നെ അവിടെ നടന്നതെന്താണെന്ന് എനിക്ക് പോലും അറിയില്ല.
വിജനമായ ആ റോഡില്‍ എങ്ങനെയാണ് ഇത്രയും ജനങ്ങള്‍ വന്നത് ,ഇവരെയൊക്കെ  ആരാണ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ഇങ്ങനെ ഉത്തെരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങള്‍ ഇപ്പോളും മനസ്സില്‍ അവശേഷിക്കുന്നു....

എന്നാലും അന്നത്തെ രാത്രി മറക്കാന്‍ പറ്റില്ല .ചുറ്റും ആള്‍ക്കാരും, തല്ലും അടിയുമായി കുറെ അപരിചിതമായ മുഖങ്ങള്‍.
എല്ലാവരും കൂടെ ചേര്‍ന്നപ്പോള്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു അവിടെ. എന്‍റെ നാട്ടുകാര്‍ ആധ്യംയാണ് ആ റോഡില്‍ അത്രയും ആള്‍ക്കാരെ കാണുന്നത്.
കാടുകെരിക്കിടന്ന ആ റോഡു തിരക്കുള്ള വഴിയാക്കി മാട്ടിയതിനുള്ള ക്രെഡിറ്റ് എനിക്കാണ്,അത് ഞാന്‍ മറ്റാര്കും നല്‍കില്ല.
നാട്ടുകാരുടെ സ്വീകരണം കൊണ്ട് ക്ഷീണിതനായ ഞാന്‍ വിശ്രമിക്കാനായി വീട്ടിലെത്തിയപോള്‍ വഴിയില്‍ നടന്ന സംഭവം പറഞ്ഞു എന്‍റെ അനിയന്‍ എന്നെ കുറ്റപ്പെടുത്തി. എന്നെ കുറ്റപ്പെടുത്താന്‍ നീയാരാട പട്ടീ എന്ന് പറഞ്ഞു കൊണ്ട് അവനിട്ടും കൊടുത്തു ഒരെണ്ണം .
വീട്ടിലെ സകലമാന സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു.നിലവിലക്കെടുത്ത് അവന്റെ തലക്കടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ ഒഴിഞ്ഞു മാറി. അടിക്കാന്‍ വരുമ്പോള്‍ ഒഴിഞ്ഞു മാറുന്നത് എനിക്കിഷ്ട്ടമില്ല അത് അടിക്കാന്‍ വരുന്നവനെ മണ്ടനാക്കുന്ന പരിപാടിയാ..............


അതുകൊണ്ടുതന്നെ കസേരയെടുത്ത്‌ അവനിറ്റൊരെണ്ണം കൊടുത്തു.തടയാന്‍ വന്ന അമ്മയ്ക്കും കിട്ടി ഒരെണ്ണം . എന്നെ തള്ളുമ്പോള്‍ നോക്കിനില്‍ക്കുന്ന അമ്മായ ഇപ്പോള്‍ തടയാന്‍ വന്നിരിക്കുന്നത് ......
അനിയനെ അടിച്ചു ഞാന്‍ ഭിത്തിയില്‍ പതിപ്പിച്ചു.ഇതിന്റെ യിടക്ക് അച്ച്ചനിട്ടു എത്ര തല്ലു കിട്ടിയെന്നു എനിക്കൊരു ഓര്‍മ്മയുമില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിനു ദുഖിക്കുന്നു..........
ഒന്നും സ്വബോധത്തോടെ ചെയ്തതല്ലല്ലോ .പക്ഷെ ഇതൊക്കെ ആര് മനസിലാക്കാന്‍ ......
പിറ്റേ ദിവസം ഞാന്‍ എഴുനെല്‍ക്കുന്നത് അമ്മയുടെ ശാപ വാക്കുകള്‍ കേട്ടുകൊണ്ടായിരുന്നു .മുടിയനായ പുത്രന്‍,അമ്മയെ തല്ലി, ഈ അസുരവിത്ത്‌ എന്‍റെ വയറ്റില്‍ തന്നെയാണല്ലോ ദൈവമേ ,തുടങ്ങിയ വാക്കുകള്‍ അമ്മയില്‍ നിന്നും ഞാന്‍ കേട്ട്. അമ്മയുടെ വാക്കുകള്‍ എന്‍റെ മനസിനെ മുരിവെല്‍പ്പിക്കുന്നതയിരുന്നു. നന്നാവണം എന്നെനിക്കും ആഗ്രഹം ഉണ്ട് .പക്ഷെ മധ്യത്തോടുള്ള അമിതമായ പ്രേമം കാരണം ആ ആഗ്രഹങ്ങലോക്കെയും നടക്കാതെ പോയി.

അന്ന് തന്നെ അച്ചന്‍ ഒരു തീരുമാനമെടുത്തു ഇനിമുതല്‍ നിനക്കീ വീട്ടില്‍നിന്നും ഭക്ഷണം തരില്ല. സത്യത്തില്‍ ആ തീരുമാനം എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞിരുന്നു. എനിക്ക് ജന്മം നല്കിയതോര്ത്ത് ധുഖിക്കുന്ന അമ്മ ,കണ്ടാല്‍ കല്ലെറിയാന്‍ മടിക്കാത്ത നാട്ടുകാര്‍,ഭക്ഷണം തരില്ലായെന്നു പറയുന്ന അച്ചന്‍, ഇവര്‍ക്കിടയില്‍ ഇനി ജീവിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല .

ആരുടേയും സ്നേഹം കിയ്യാതെയും പട്ടിണികിടന്നും ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് തന്നെയാണ് .അങ്ങനെ ഞാനും മരിക്കാന്‍ തീരുമാനിച്ചു.എങ്ങനെയാണ് മരിക്കെണ്ടാതെന്നായി പിന്നീടുള്ള ചിന്ത .അവസാനം തീരുമാനിച്ചു വിഷം കഴിച്ചു തന്നെ മരിക്കാം .........
അന്ന് രാത്രിയില്‍ തന്നെ ആത്മഹത്യ ചെയ്യാനായി എന്‍റെ റൂമില്‍ കയറി കതവടച്ചു.[സാധാരണ ഞാന്‍ കതവടക്കരില്ലയിരുന്നു.]പറഞ്ഞപോലെ ഞാന്‍ വിഷം കഴിച്ചു. 
സത്യം പറയട്ടെ ,പിന്നീടുള്ള ഓരോനിമിഷവും ദുരിതം നിറഞ്ഞതായിരുന്നു.ജീവിക്കണമെന്ന് ഞാന്‍ കൊതിച്ചു പോയ നിമിഷങ്ങള്‍, അറിയാവുന്ന ഇല്ലെ ദൈവങ്ങളെയും ഞാന്‍ വിളിച്ചപെക്ഷിവ്ഹു"ഈ ഉള്ളവന്റെ ജീവന്‍ ഇപ്പോള്‍ എടുക്കല്ലെയെന്നു. 
പണ്ട് ഞാന്‍ എലിയെ വെള്ളത്തില്‍ മുക്കികൊല്ലുംബോള്‍ ആ പാവങ്ങള്‍ അനുഭവിച്ച പ്രാനവേധനയുഗെ ആഴം എത്രമാത്രം ആയിരുന്നുവെന്നു ദൈവം എന്നെ മനസില്ലക്കി തന്ന നിമിഷങ്ങളായിരുന്നു അത് .

ജീവന്റെ ഓരോ അംശവും ചോര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു രക്ഷകനെ പോലെ ഞാന്‍ തല്ലി അവശനാക്കിയ എന്‍റെ അനിയന്‍ .ചേട്ടാ..... എന്ന് വിളിച്ചുകൊണ്ടു കതവ് തല്ലി പോളിച്ചുകൊന്ദ് അകത്തേക്ക് വന്നത്. അപ്പോള്‍ ഞാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു.
നിമിഷ നേരംകൊണ്ട് എന്നെയും എടുത്ടുകൊണ്ടാവാന്‍ അടുത്തുള്ള ആശുപത്രിയിലെക്കവാന്‍ ഓടിയിരുന്നു.അവിടെവെച് ഞാന്‍ അനുഭവിച്ച വേദനയ്ക് കണക്കുകളില്ലയിരുന്നു.വിഷം ഉള്ളില്‍ ചെന്നപ്പോള്‍ ഞാന്‍ അതിശക്തനായി മാറി ആര്‍ക്കും എന്നെ നിയന്തിക്കാന്‍ കഴിയില്ലായിരുന്നു......
അത്രമാത്രം ശക്തനായിരുന്നു ഞാന്‍. മരണവെപ്രാളം കൊണ്ട് ഞാന്‍ പലതും ചെയ്തുകൂട്ടി .അവസാനം ബോധം വന്നപ്പോള്‍ ഞാന്‍ കണ്ടത് നിരകന്നുകളോടെ എന്നെ നോല്‍ക്കിനില്‍ക്കുന്ന അച്ച്ചനെയാണ്..........





എന്റ്നെ മനസ്സില്‍ നിറയെ കുട്ടബോധമായിരുന്നു ആ സമയം....അച്ഛന്റെ പാദത്തില്‍ വീണു ഞാന്‍ മാപ് ചോദിച്ചു. എന്‍റെഅനിയന്റെ അല്ല കാണപെട്ട ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തൊഴു കൈയ്യോടെ നിന്നുകൊണ്ട് പറഞ്ഞു "ഈ ചേട്ടനോട് പൊറുക്കണേ എന്ന് "അപ്പോള്‍ നിരകന്നുകളോടെ അവന്‍ എന്നോട് പറഞ്ഞു ............

ചേട്ടന്‍ നന്ദി പറയേണ്ടത് എന്നോടല്ല...... അമ്മയോടാണ് .......... അതെ അമ്മയോട് തന്നെ യാണ് നന്ദി പറയേണ്ടതെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.......
കാരണം ഞാന്‍ മുറിയുടെ കതവ് അടച്ചപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു .മകന്റെ മനസ്സില്‍ ദുഷിച്ച ചിന്തകളൊന്നും  വരാതിരിക്കാന്‍ അമ്മ ദൈവത്തോട് പ്രാര്‍ഥിച്ചു അല്ലാതെ അമ്മയ്ക്ക് വേറെന്താണ് ചെയ്യാന്‍ കഴിയുക.....
മക്കളെ മനസിലാക്കാന്‍ പെട്ടംമയ്ക്കല്ലേ സാധിക്കൂ ...........      എന്‍റെ ചലനങ്ങള്‍ അമ്മ സസൂക്ഷം നിരീക്ഷിചിരുന്നൂ എന്നല്ലേ അതിന്റെ അര്‍ഥം .
എന്നെ ഇത്രമാത്രം അമ്മയെയാണോ....ഞാന്‍ തല്ലിയത്‌; ബോധത്തോടെ അല്ലെങ്കില്‍ പോലും അത് തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നു .
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെയും ,അമ്മയെയും എന്‍റെ പോന്നനിയനെയും ഉപേക്ഷിച്ചു ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കാന്‍  കാരണം ആത്മ മിത്രമെന്ന് ഞാന്‍ കരുതിയ മദ്യമായിരുന്നു...
എന്നെ ഞാന്‍ അല്ലതാക്കിയത് ,മനസ് അശുദ്ധ മാക്കിയത് , എന്‍റെ സ്വഭാവം മാറ്റിമറിച്ചത് അവനായിരുന്നു........
അതുകൊണ്ട് തന്നെ മനുഷ്യ ജീവിതം മാറ്റിമറിക്കുന്ന മദ്യമെന്ന  കൊടും വിഷം ഇനിമുതല്‍ എന്‍റെ ചങ്ങതിയല്ല ,അവന്‍ ശത്രുവാണ് ;എന്‍റെ മാത്രമല്ല നിങ്ങളുടെയും............
എല്ലാ തെറ്റുകളും തിരിച്ചറിഞ്ഞ ഞാന്‍ അമ്മയോടായി അപേക്ഷിക്കുന്നു അമ്മെ........മാപ്പ് തരൂ..................

3 comments: